Sunday, July 28, 2013

കല്യാണപിറ്റേന്ന്



തലേനാൾ ഒരുപാട് ആഘോഷത്തോടെ നടന്ന കല്യാണം. ഇന്നാ പന്തലഴിച്ചു...കൂടെ, കെട്ടിയ താലിയും!!!!അവൾ അവിടെ നിന്ന് ഇറങ്ങുമ്പോൾ കഴുത്തിൽ താലി ഇല്ലായിരുന്നു,നെറ്റിയിൽ സിന്ദൂരവും!!തനിക്ക് ഒത്തു പോകാനാവാത്ത വീട്,തനിക്ക് ചേർന്നു പോകാനാവാത്ത വീട്ടുകാർ.അവിടവും അവിടുത്തുകാരും അവൾക് അപരിചിതമായിരുന്നു
വാതോരാതെ നാട്ടുകാർ കഥകൾ മെനയുന്നുണ്ടായിരുന്നു..ജീവിതം നഷ്റ്റമായ ഒരാണിനെ കുറിച്ചോ പെണ്ണിനെ കുറിച്ചോ അവർ ചിന്തിചില്ല.
കാറിൽ കയറുമ്പോൾ അവൾ തിരിഞ്ഞു നോക്കി..മുൻപൊരിക്കലും അവൾ കണ്ടിട്ടില്ലാത്ത്ത്രയും ചെറിയ വീട്.അതിന്റെ ഉമ്മറത്തെ തൂണും ചാരി ഒന്നും മനസ്സിലാവാതെ ഇന്നലത്തെ കല്യാണത്തിലെ നായകൻ....വണ്ടിയിൽ കയറവെ മെലിഞ്ഞൊട്ടിയ ആ മുഖത്തേക്കു നോക്കി അവൾ മനസ്സിൽ പറഞ്ഞു “ മാപ്പ്..മനഃപൂർവ്വമല്ല....നമ്മളിരുവരും വിഡ്ഡിയാക്കപെടുകയായിരുന്നു..... അത്രമാത്രം...അത്രമാത്രം..മാപ്പ്..” പിന്നെ വെറെയാരെയും നോകാതെ യാത്രയായി.

പലമുഖം


ഇടവഴിയിലിടിഞ്ഞു വീണ
മതിലിലിടിച്ഛെറിച്ചു വീണു..
പലമുഖങ്ങളിൽ പഴകിയതൊന്ന്.
പുതിയതൊന്നെടുത്തണിഞ്ഞു.
വികൃതം മറയ്ക്കുവാൻ
മാത്രം..............
പലവഴിവന്നപ്പോൾ
വീണ്ടും പെറുക്കിയെടുത്തൊട്ടിച്ചു
തെറിച്ച മുഖം..
“വഴിതെറ്റിപ്പോയ്”എന്ന
വാക്കിലൊളിപ്പിച്ചു
വികൃതമുഖം

ദീർഘശ്വാസം



എല്ലാം കഴിഞ്ഞ് ഒരു ദീർഘശ്വാസവും എടുത്ത് മടങ്ങുമ്പോൾ അയാളോർത്തത് ആ ശ്വാസത്തിന്റെ അർഥ്മായിരുന്നു.
കൂടി നിന്നവരോരോരുത്തരായ് പോകുമ്പോൾ...എന്തോ അപ്പോഴാണു ആ ശൂന്യത മനസ്സിലായത്...ഇനി തന്റെ ലോകം ഇതാണെന്ന സത്യവും.
 ദയയും കാരുണ്യവും എന്നോ പ്രണയത്തിലേക്ക് വഴിമാറി..വിവാഹത്തിലെത്തി.അവളെന്ന പെണ്ണിന്റെ മോഹങ്ങളെല്ലാം സാധിച്ചു കൊടുക്കാനായ് ഒടുവിലാ ആത്മഹത്യക്ക് തയ്യാറായി...രോഗങ്ങളുടെ ലോകത്തിലേക്ക്..അവളുടെ വേദനകൾ മനസ്സലും ശിരസ്സാലും ഏറ്റുവാങ്ങി.പേരറിയാത്ത രോഗങ്ങളോരോന്നായ് അവളെ തിന്നുന്നതും നോക്കി അമ്മയായ് അവളെ പരിചരിച്ചു..അച്ഛന്റെ വാത്സല്യമേകി..ഈ ലോകമവൾക്ക് അയിത്തം കല്പിച്ചപ്പോൾ പോരാടാനിറങ്ങി.പക്ഷെ രോഗമയാളെ തളർത്തി...പകുതിയായ് മങ്ങാൻ തുടങ്ങിയ ജീവിത വെളിച്ചം....ഈ ചിതയോടൊപ്പം പൂർണ്ണമായ് അണഞ്ഞിരിക്കുന്നു.... പക്ഷെ ഒരാശ്വാസം...ഇനിയാരും വേദനതിന്നുന്നതു കാണേണ്ടല്ലൊ..

Saturday, July 27, 2013

ഊർമിള



സൌഭാഗ്യമൊരിക്കൽ
വന്നവളോടോതി..
ഊർമിളേ ഇന്നു നിൻ മാംഗല്യം
ഇനി നീ ലക്ഷ്മണ പത്നി!!!
പതിപരിപാലനമാവോളം ചെയ്ത്
ആനന്ദ്പൂർവം കഴിഞ്ഞങ്ങു കൂടവെ
വിധി വന്നവളോടായ് ഓതി
ഊർമിളേ യാത്രയാക്കു
കാനനത്തിലേക്കായ്.. നിൻ
ലക്ഷ്മണനെ യാത്രയാകൂ!!!
സഹധർമ്മിണീ സമേതനായ്
ശ്രീരാമനോ മുന്നിൽ
ജ്യേഷ്ഠ് ഭഖിയിൽ ലയിച്ചു
തിരിഞ്ഞൊന്നു നോകാതെ
 നീങ്ങും പതിയെ നോക്കി
എത്തിയും നൊട്ടമെത്തിച്ചും
ഒരുവൾ പിറകിൽ..
കണ്ടുവോ രാമായണമാ കണ്ണുനീർ
കണ്ടുവോ ആ ഹൃദയം?
കണ്ടില്ല..
കണ്ടില്ല ലക്ഷ്മണൻ പോലും
പതിനാലു സംവത്സരങ്ങൾ
കണ്ടില്ല ഊർമിള താനും..
വീണ്ടുമെത്തിയാരോ ഓതി
അടുകുന്നു ഊർമിളേ
രഥ്ഘോഷങ്ങൾ.
നിന്നിലേകടുക്കുന്നു നിൻ
പ്രാണനാഥ്ൻ..
പരിഭവമില്ലാ പിണക്കങ്ങളില്ലാതെ
ആഗ്രഹം-സ്വപ്നങ്ങളൊന്നുമില്ലാതെ
സ്വീകരിച്ചൂ ഊർമിളയാ വാക്കുകളെല്ലാം
ഊർമിളയില്ലെങ്കിൽ ഇല്ല രാമായണം
പക്ഷെ എന്തേ അവൾ...
അവൾ മാത്രം മറക്കപെടുന്നു???

മഴ



ഇന്നീ മഴയ്ക്കേതു രാഗം?
മഴയ്ക്കു പാടാൻ പോലും
പാട്ടൊന്നു മാത്രം..
പെയ്യുക തോഴാ ഇനിയുമെനിയും
ശാലീന സരിത കേരളത്തെ
വീണ്ടുമൊരു ഹരിത ഭൂമിയാക്കൂ.
നിന്നിലെവിടെയോ ഇന്നുമുണ്ട്..
നിലവിളികളായ് മാറിയ
ഉല്ലാസങ്ങൾ..
ഒളിച്ചിരിപുണ്ട് നിന്നിലിന്നും
ഉറഞ്ഞു തുള്ളും സംഹാരമൂർത്തി!!
നിൻ താളത്തിലൊറു കൊച്ചു ഹൃദയമിടിപ്പ്
ജീവിതത്തിനായുള്ള തുടിപ്പും.
മരണമായ് പെയ്ത മഴയേ..
പെയ്യൂ അവനിൽ ജീവനായ്..
ഇനി നിൻ പാട്ടൊന്നു മാറ്റിപാടൂ
ചതിതൻ താളം മറന്നു
വീഴൂ നീ ധർമ്മ താളത്തിൽ
ജീവതാളത്തിൽ നൃത്തം ചവിട്ടൂ

Friday, July 12, 2013

പുഴ


പുഴ...നീ ഓർമ്മയായ് മറയവെ
എവിടെ വരയ്ക്കും ഞാനെൻ
സ്വപ്നങ്ങൾ ജലരേഖകളായ്
ജലപ്പാടുകളെങ്കിലും
എവിടെ തോഴാ..
അതോ നീ വെറും മരീചിക
മാത്രമായിരുന്നോ

അവൻ



റോഡ് സൈഡിലെ കല്ലിൽ ഞാൻ അവനെയും കാത്ത് ഇരുന്നു..അതുവഴി പോകുന്നവരൊക്കെ എന്നെ വല്ലാത്തൊരു നോട്ടം നോക്കി പോകുന്നുണ്ടായിരുന്നു. സ്ത്ഥ്ലത്തെ വായിനോക്കി എന്ന് കരുതിയാകും..പക്ഷെ അവർകൊന്നും ഇതു പുതിയ ഒരു കാഴ്ച്ച അല്ലല്ലോ. ഓർമ്മ വച്ച കാലം മുതൽ ഞങ്ങളിരികാറുള്ള ഇടമാണത്. ആദ്യമെത്തുന്ന ആൾ മറ്റേ ആളെ കാത്തുനില്ക്കും..പിന്നെ ഇരുട്ടും വരെ വിശേഷങ്ങൾ പറഞ്ഞിരിക്കും..അല്ലെങ്കിൽ അതിനടുത്ത മൈതാനത്ത് പോയി കുട്ടികളുടെ കൂടെ കളിക്കും.....മഴയുള്ള ദിവസങ്ങളിൽ എന്റെ ബൈക്കിൽ  മഴകൊണ്ട് പതിയെ ഞങ്ങൾ അവന്റെ വീട്ടിലെക്ക് പോകും..അവിടെ ആറ്റിൽ കുളിക്കും..പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളുണ്ടാകും ഞങ്ങൾക്ക്..........
ഒത്തിരി കാത്തിരുന്നിട്ടും അവനെ കണ്ടില്ല...അവനെ കാണാത്ത ഒരു ദിവസ്സം എന്റെ ഓർമ്മയിൽ ഇല്ല...പക്ഷെ നെറ്റിയിലെ മുറിവു വല്ലാതെ നോവുന്നതു കാരണം വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു...അല്ല...അതു കൊണ്ട് മാത്രമല്ല....എല്ലാവരും പറയുന്നത് സത്യമാണെന്ന ഭയം എന്റെ ഉള്ളിൽ തോന്നി...ഇത്തിരി കൂടി കാത്തുനിന്ന് ഒടുവിൽ ഞാനും ആ സത്യം ഉൾകൊണ്ടു...ഞങ്ങൾക്കപകടം പറ്റിയ ആ രാത്രി എന്ന പോലെ..അവനെന്ന സുഹൃത്തും ഒരു ഓർമ്മയായ് മറഞ്ഞിരിക്കുന്നു......
ബൈക്കെടുത്ത് ഞാൻ അവനുള്ളപ്പോൾ എന്നപോലെ പതിയെ ഓറ്റിച്ചു...ചാറ്റൽ മഴയുണ്ടായിരുന്നു...ആ മഴ അവനായിരിക്കില്ലെ..



Friday, July 5, 2013

നീ

തീഗോളമായണയും മരണത്തിൽ
കൊടും കാറ്റായെന്നെ
പുണരേണം  നീ
കുത്തിയൊഴുകും ജലമായ്
മരണമെത്തുമ്പൊഴോ
തോണിയായെത്തി
താങ്ങേണം..
മരണത്തിലെൻ കൂടെയില്ലെങ്കിലും
അവസാന ശ്വാസവും നീയാകണം

ഓർമ്മ

ഓർമ്മകളെ ഓർക്കാൻ
കൊതിച്ചു
ഓർക്കാപുറത്തെത്തിയ
ഓർമ്മകേട്
മറവിയിലേക്ക് മറഞ്ഞപ്പോൾ
ഓർമ്മകളോർക്കൻ മറന്നു

പോക്കറ്റടി


ഞാൻ ഒരു പോക്കറ്റടി കാരനായിരുന്നു.ഇന്ന് ഞാന പണി നിർത്തി. അതിനൊരു കാരണമുണ്ട്..ഒരാൾ..നല്ല തിരക്കുള്ള കവലയിൽ അന്നെനിക്കു കോളായിരുന്നു..ഒരുപാട് ബാഗുകളും പണവും.ഞാൻ തിരക്കിൽ അവിടുന്നു രക്ഷപെടുമ്പോഴാണു എന്നെ ആരൊ പിന്തുടരുന്നതായ് തോന്നിയത്.അത് അദ്ദേഹമായിരുന്നു..ഒരു വയസ്സൻ.ഞാൻ വേഗത കൂട്ടി..ഒപ്പത്തിനൊപ്പം എന്റെ പിരകിലുണ്ടായിരുന്നു.എപ്പൊഴോ അപ്രത്യക്ഷനായി.സമാധാനിച്ച് ഞാൻ വീട്ടിലേക്ക് നടന്നു
പിറ്റേ ദിവസ്സം ഞാൻ കണ്ണുതുറന്നതു ആ മുഖം കണ്ടാണു.എനിക്ക് നേരെ ഒരു ബാഗ് നീട്ടിയിട്ട് പറഞ്ഞു“ഇതിന്നലെ മോന്റെ കൈയ്യിൽ നിന്നു വീണതാ.അതു കണ്ടിട്ട് ഇതുമായ് ഞാനിന്നലെ മോന്റെ പിറകേ വന്നു.മോൻ കണ്ടില്ല.ഇന്നു രാവിലേ ഒരുപാട് കഷ്ടപെട്ടാണു വീട് കണ്ടെത്തിയത്”
ആ ആഗ് വാങ്ങുമ്പോ ഞാൻ വല്ലാത്ത ഒരവസ്തയിലായിരുന്നു..ഞാൻ ചെയ്യുന്ന പാപത്തിൽ ആ പാവം മനുഷ്യനും കുടുങ്ങിയല്ലോ എന്നോർത്ത് വല്ലാത്ത വിഷമം തോന്നി..
പിന്നീടും ഞാൻ എന്റെ ജോലി തുടർന്നു..നിർത്തിയില്ല. ഒരു ബസ്സിൽ പിടിക്കപെടുമെന്നു തോന്നിയപ്പോൾ പോക്കറ്റടിച്ച കാശ് ഞാൻ ഒരു യാത്രികന്റെ സഞ്ചിയിലിട്ടു.നാട്ടുകാർ ആ സഞ്ചി കയ്യോടെ പിടിച്ചപ്പോഴാണു ആ മുഖം ഞാൻ ശ്രെദ്ധിച്ചത്..ഒരൊറ്റ കൂടി കാഴ്ച്ച കൊണ്ട് സ്നേഹവും മനുഷ്യത്വവും നന്മയും എന്നെ പടിപിച്ച ആ മുഖം..അതിന്റെ ദയനീയ ഭാവം.അവിടുന്നു രക്ഷപെടാൻ ഞാൻ ശ്രമിചില്ല..എന്തൊ ആ മനുഷ്യനെ അങ്ങനെ തെറ്റുകാരനാക്കി കുടുക്കി മുങ്ങാൻ തോനിയില്ല...എന്റെ തെറ്റ് ഞാൻ ഏറ്റ് പറഞ്ഞു.ആദ്യമാരും വിശ്വസിചില്ല.തെളിവുകൾ കാട്ടി ഞാനെന്റെ ശിക്ഷ ഏറ്റ് വാങ്ങി...പിന്നീടൊരിക്കലും ഞാനാ പണി ചെയ്തിട്ടില്ല..ഇനി ചെയ്യുകയുമില്ല.......


ഒടുവില~

ഒടുവിലെ വേനലും കണ്ടു
ഒടുവിലെ സന്ധ്യയും
ആകാശമിരുണ്ടതും നോക്കി
അസ്തമയമടുത്തപ്പോൽ
വേണ്ടുമാ ആകാശം നോക്കി
ഒടുവിലാ മഴക്കാറും മാഞ്ഞിരിക്കുന്നു

മഴ


മഴതുള്ളിക്കായ് കാത്തു
നിന്നൊടുവിലെത്തിയതോ
തോരാതെയാർത്തിയിൽ
തെറിച്ചു വീഴും തുള്ളികൾ
ജീവനില്ലാ തുള്ളികൾ
ജീവനൂറ്റിയനേകം
ജീവിതമൂറ്റി
പെയ്തൊഴിയാതെ...
വരണ്ടുണങ്ങിയപ്പോൾ
മഴയ്ക്കായ് തുടിച്ച മനം
തുടിക്കുന്നതിന്നു ചൂടിനായ്
പ്രണയമായിരുന്നു മഴയോടന്നു
ഇന്നോ പ്രാണനുവേണ്ടി കേഴുന്നു
മഴയോടായ്...
ഒടുവിലെ തുള്ളി ഇറ്റിറ്റു
വീഴുവാനായ്.......

ഇടവഴിയിൽ




പിച്ച വെക്കാൻ
പടിപ്പിച്ച ചൂടു കൈകൾ
പിച്ചി ചീന്താൻ വന്ന
ഇടവഴിയിൽ
ഉതിർന്നതു കണ്ണീരല്ല
മാറോട് ചേർത്ത
മനസ്സു തനിച്ചാക്കിയ
ഇടവഴിയിൽ
പൊഴിഞ്ഞ പൂക്കളിനി വിടരില്ല
ഒടുവിലൊരിട വഴിയിൽ
തള്ളിയിടപെട്ടപ്പോൾ
ആകെ ബാകിയുള്ള
ഗർഭപാത്രവും നശിച്ചു
എന്നെത്തുമാ ഇടവഴിയിൽ?
ഒടുവിലത്തെ വഴിയിൽ?

Monday, July 1, 2013

അഭിനയം



ക്യാമറയ്ക്കു മുന്നിൽ അഭിനയിക്കൻ പഠിച്ച നാൾ മുതൽ അഭിനയം ജീവിതമായി.ക്യാമറയ്ക്കു മുന്നിൽ ജീവിക്കൻ തുടങ്ങി...ജീവിതം മുഴുവനായ് ഒരഭിനയമാകുന്നതറിയാതെ..വീടു പോലും അരങ്ങായ് മാറുന്നതറിയാതെ.
മക്കളുടെ മുന്നിൽ അമ്മയായ് ആടി... അവർ ഇടയ്ക്കു മാത്രം കാണാറുള്ള അപരിചിതയായ ഒരമ്മ.. ഭർത്താവിന്റെ മുന്നിൽ ഭാര്യയായ്...പക്ഷെ എപ്പൊഴോ ആ അഭിനയം നിർത്തേണ്ടിവന്നു...ഒടുവിൽ മക്കളും അകന്നു...അപ്പോഴും ചുറ്റിലും ക്യാമറയുണ്ടായിരുന്നു...സിനിമയുമുണ്ടായിരുന്നു...ഇന്ന് എനിക്ക് നേരെ തിരിഞ്ഞ് അതും ചോദിച്ചു “ആരാ ?”
ഇന്നു ചുട്ടിലും ക്യാമറ കണ്ണുകളില്ല..ഛായങ്ങളില്ലാതെ കണ്ണാടിക്ക് മുന്നിൽ ചെന്നു നോക്കി..ചുണ്ടിന്റെ തൊലി പോയിരുന്നു,കവിളിൽ കറുത്ത പാടുകൾ വീണിരുന്നു,കണ്ണുകൽ കുഴിയിലായിരികുന്നു,മുഖത്താകെ ചുളിവും..ഞാൻ തന്നെ സ്വയം ചോദിക്കും വിതം വികൃതം “ആരാ”
പക്ഷെ അപ്പോഴും അഭിനയിക്കുകയായിരുന്നില്ലെ? ഇനി ജീവിതമില്ല.സാന്ത്വനമായ് വരാൻ ആരുമില്ല..ഒന്നൊഴികെ...ഛായങ്ങളെല്ലം അഴിച്ചെറിഞ്ഞ് ജീവിതത്തോട്...അഭിനയത്തോട് ‘കട്ട്’ പറയുന്ന ഒരുനാൾ മാത്രം



ക്യാമറ



ജീവിതം ഒരഭിനയം
തന്നെ!!!!
നമുക്ക് ചുറ്റും
എന്നും ക്യാമറകളുണ്ട്
തിരിയുന്നതും മറിയുന്നതും
ഒപ്പിയെടുത്ത്
ലോകമെമ്പാടുമെത്തിക്കും
ക്യാമറകണ്ണുകൾ..
ചിലപ്പോൾ നാമും
ക്യാമറകളാകുന്നു

കല്യാണം


നാളെ ജോസ്സേട്ടന്റെ മകളുടെ കല്യാണമാണ്‌...ഇതൊരാഘോഷരാവായിരുന്നു..ആളുകളെ കൊണ്ടാ വലിയ വീടു തിങ്ങി നിറഞ്ഞിരുന്നു.30 വർഷത്തെ വിദേശ ജീവിതത്തിൽ സമ്പാദിച്ചു കൂട്ടിയ കോടികളെല്ലാം ഒരു സ്വപ്നസാക്ഷാത്കാരത്തിനായിരുന്നു..തന്റെ ഒറ്റ മകളുടെ വിവാഹം.ഒരുപാട് ജനങ്ങളെ പങ്കെടുപിച്ച്കൊണ്ട് ഒത്തിരി ദിവസ്സത്തെ ആഘോഷങ്ങൾ പഞ്ചനക്ഷത്ര ഹോട്ടലിലെ വിരുന്നുകൾ....
പക്ഷെ വീട്ടിലെത്തിയ ജോസ്സേട്ടൻ ആകെ തളർന്നു...മകൾക്കു ദൈവവിളി വന്നിരിക്കുന്നു..അവൾക്ക് കർത്താവിന്റെ മണവാട്ടിയാകാനായിർന്നു ഇഷ്ടം..അങ്ങനെ സ്വപ്നം കാണുന്ന പെങ്കുട്ടിയെ അതിൽ നിന്നു പിന്തിരിപിക്കുന്നതു പാപമല്ലെ/??
കല്യാണ വീട്ടിലെ ആരവങ്ങളും തിരക്കും കൂടി വന്നു..ജോസ്സേട്ടനും തിരക്കിലാണു..വീട്ടിലേക്കും ഹോട്ടലിലേക്കും പള്ളിയിലേക്കും ഓടി നടക്കുന്നു.. ഒരു വിവാഹം നടക്കേണ്ടിയിരുന്ന വേദിയിൽ നാളെ നടക്കൻ പോകുന്നത് 10 വിവാഹങ്ങളായിരുന്നു..3 മതത്തിലും പെട്ട നിർധനരായ 10 പെൺകുട്ടികളുടെ വിവാഹം..തന്റെ മകൾക്കയ് കരുതിയ സ്വത്തുക്കൾ കൊണ്ട് ജോസ്സേട്ടൻ നടത്തുന്ന വിവാഹങ്ങൾ...അവൾ കർത്താവിന്റെ മണവാട്ടിയാകുന്ന അതേ ദിവസ്സം.ആ വേദികളിൽ ഒരു കാരണവരാകുകയായിരുന്നു അയാൾ.. ഈ കാരുണ്യത്തിന്റെ വാർത്തയറിഞ്ഞ് എത്തിയ പത്രകാരോട് മുഘം തിരിച്ചയാൾ പറഞ്ഞു“ഞാൻ എന്റെ മോൾടെ കല്യാണം നടത്തുന്നതുപോലെയാ ഈ കല്യാണങ്ങൾ നടത്തുന്നെ..ഇതിലെന്നാടാ ഊവ്വേ ഇത്ര സെൻസേഷൻ?” ചിരിച്ചുകൊണ്ട് ജോസേട്ടൻ ആ തിരക്കിൽ സ്വയം അലിഞ്ഞു..മക്കളുടെ കല്യാണം നടത്താൻ...

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...