Monday, June 27, 2016

ഹോസ്റ്റൽ മുറിയിൽ പനിച്ച് കിടക്കുമ്പോഴും ആ കൈകൾ വന്ന് കെട്ടിപിടിക്കുന്നതായ് തോന്നി..ചെറുപ്പത്തിലൊന്ന് പനിച്ചാൽ ഓടി വന്ന് കൂടെ കിടന്ന് പനി പകുത്ത് അതിൻ പാതിയിൽ പുതച്ച് മൂടികിടക്കുന്ന ഏട്ടന്റെ കൈകൾ.. രണ്ടുനാൾ സ്കൂളിൽ പോകാതിരിക്കാനുള്ള അടവായിരുന്നന്നത്..  പക്ഷെ ഇന്നത് "നിന്റൊച്ചയ്ക്കെന്ത് പറ്റിയെടാ " എന്ന് ഹലോ വച്ച് പിടിക്കുന്ന ഏട്ടനെ കെട്ടിപിടിക്കാനുള്ള എന്റെ കൊതിയായ് മാറിയിരിക്കുന്നു..
വിതകളെല്ലാം കൊഴിഞ്ഞു പോയിരിക്കുന്നു..
ഇനിയും വിരുന്നെത്തുന്ന വാസന്തമായല്ല..
വാർദ്ധക്യത്തിൽ അടർന്നു വീഴും പല്ലുകൾ പോലെ..
കീമോ കിരണങ്ങളെ
എതിർക്കാൻ കഴിയാതെ കൊഴിയുന്ന മുടിയിഴകളെ പോലെ..
കവിതയില്ലായ്മ ഞാനില്ലായ്മയാണ്..
കവിത ദുഖമെങ്കിൽ
ആ ദുഖമാവണമെനിക്ക്..
നോവാണെങ്കിൽ ആ നോവു ഞാനാകട്ടെ..
എന്റെ കവിതകൾ ശല്യമാകുന്നു എങ്കിൽ..
ആ ശല്യമാകുന്നതായിരുന്നെനിക്കിഷ്ട്ടം..

Wednesday, June 22, 2016

ചില പ്രണയങ്ങള്‍
(സച്ചിദാനന്ദന്‍)
ചില പ്രണയങ്ങള്‍
ഭ്രാന്തു പോലെയാണ്.
നാം മുഴുവനായും ഭാവനയുടെ ലോകത്താണ്
മറ്റെയാള്‍ അതറിയുന്നു പോലുമില്ല
നാം പിറുപിറുക്കുന്നു, പാടുന്നു,
ഒറ്റയ്ക്കു ചിരിക്കുന്നു, കലഹിക്കുന്നു,
അലഞ്ഞു തിരിയുന്നു
ചങ്ങലകള്‍ക്കും വൈദ്യുതാഘാതങ്ങള്‍ക്കും
അതിനെ മെരുക്കാനാവില്ല
കാരണം, അതൊരു രോഗമേയല്ല,
ഒരു സ്വപ്നാവസ്ഥയാണ്
അതിനാല്‍ അത് നക്ഷത്രങ്ങള്‍ക്കിടയിലാണ്.
ഒരിക്കലും സാക്ഷാത്കരിക്കാനിടയില്ലാത്ത
പ്രണയമാണ് ഏറ്റവും മനോഹരമായ പ്രണയം,
അത് അവസാനിക്കുന്നേയില്ല,
രാധയുടേതു പോലെ.

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...