Tuesday, October 2, 2012



മയില്പ്പീലി

ലൈബ്രറിയുടെ കോണിൽ..
പഴകി ചിതലരിച്ച
 പുസ്തകത്തിൽ നിന്നൊരു
തേങ്ങലുണർന്നു..
തുറന്നപ്പോൾ കണ്ടതു
കണ്ണീരിൽ കുതിർന്നൊരു
മയില്പ്പീലി
ഏതോകാല നഷ്ട പ്രണയത്തിൻ
 അവശിഷ്ടം...
അതിനെ തിരികേ വച്ചു പുസ്തകമടച്ചു
എന്തിനു ഞാനാ
കല്ലറയ്ക്കു നിറം നല്കണം .
ആർക്കായ്

                                                           


ഒരു ബാല്യം...
കളികൂട്ടങ്ങളനേകം
ഒരു കൗമാരം...                                                             ..
സൌഹൃദങ്ങളനേകം
ഒരു യൗവനം..
വളരുന്ന മോഹങ്ങളും
ഒരു കൂട്ടം..
ഒന്നു ചേർന്ന സ്വപ്നങ്ങളും...
ഒരു കുടുംബം...
അനേകമാനന്ദ നിമിഷങ്ങൾ
ഒരു വാർദ്ധ്ക്യം....
തീർത്തും ഏകാന്തം.............







മരുഭൂമിയിലെരിയുന്ന                          
സൂര്യന്റെ ചൂടും..
നഗരത്തിൽ കത്തുന്ന
ബൾബിന്റെ താപവും
ഒന്നായിരുന്നില്ല
എങ്കിലും രണ്ടിടങ്ങളിലും
ഭൂമിതൻ രോദനം ഒന്നായിരുന്നു



കാലം മറയുമ്പോൾ...                                 
കൂടു മാറി ചേകേറുമ്പോൾ..
അറിയുക....
ഒരിക്കലീ നമിഷങ്ങളും
ഒരു കൈയ്യൊപ്പായ് മറയും
കൈയ്യൊപ്പു മാത്രമായ്.....



                                                                                           
സ്വപ്നങ്ങൾക്കു ചിറകു-
ണ്ടായിരുന്നെങ്കിൽ..
ആകാശതേക്കു ചേകേറാൻ കൊതിക്കുനില്ല
ആകാശമെൻ സ്വപ്നമല്ലായിരുന്നു.
ലോകം മുഴുവൻ ചിറകിലൊ-
തുക്കുന്നതും സ്വപ്നമായിരുന്നില്ല.
സുര്യനെ വിഴുങ്ങുന്ന കടലിലി-
റങ്ങി ചെല്ലുന്നതും സ്വപ്നത്തിലുണ്ടായിരുന്നില്ല
ഒരു മാത്രയെങ്കിലും.....
താങ്ങൊന്നുമില്ലാതെ
ഒരുമാത്രയൊന്നുയരുവാൻ മാത്രമായ്
എൻ സ്വപ്നങ്ങൾക്കു ചിറകുണ്ടാ-
യിരുന്നവെങ്കിൽ.........



ഇനിയെന്നു

ഇനിയെന്നു കാണും നാം
ഒരുവട്ടമെങ്കിലും
ഇനിയെന്നു കൂടും നാം
ആ തണൽ മരതിൻ കീഴിൽ

ആ മഴയും...ആ കുളിരും
കൈകോർതു പങ്കിട്ട ചെറു ചൂടും..
ആ വെയിലും..ആ തണലും!!!

ഇനിയുമണയുമോ....
ഒരുമിച്ചു ചിരിച നുറുങ്ങുകളും
കൂട്ടകരച്ചിലിലവസ്സാനിച
കൊച്ചു കൊച്ചു പരിഭവങ്ങളും
പങ്കിട്ട് പടിച്ച നിമിഷങ്ങളും

1 മഴ തോരവെ...
ഒരു വെയിൽ മായവെ
അകന്നെങ്ങോ പോകേണ്ടോർ
ഒന്നിച്ചുകൂടി ഒന്നായ് മാറി
അവിടമൊരു സ്വർഗ്ഗമാക്കീ
തീർക്കുവാൻ മാത്രമായ്...

ഇനിയെന്നു കാണും നാം
തൊഴരേ..........................

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...