Sunday, August 18, 2013

സ്നേഹം



കറുപ്പാണു സ്നേഹം
ശാന്ത നിദ്രയാം കറുപ്പ്
നിദ്രയിൽ വിരിയുന്ന
സ്വപ്നമാം കറുപ്പ്..
നിഴലാം കറുപ്പ്
നിഴലിനു പിന്നിലെ വെളിച്ചവും..

പൂക്കളിൻ മണമല്ല
സ്നേഹത്തിനു..
സ്നേഹത്തിൻ ഗന്ധമല്ലോ
പൂക്കൾക്ക്..
വിരുന്ന ഗന്ധവും..
ആടിയുലയും സുഗന്ധവും
അടരുമ്പോഴുള്ള മണവും
ചീഞ്ഞാലുള്ള നാറ്റവും..



കാഴ്ച്ച



അവൾ പതുക്കെ കണ്ണുകൾ തുറന്നു.വെളിച്ചം കണ്ണിൽ ഇക്കിളി കൂട്ടുന്നതായ് തോന്നി...ഹായ് !!! നിറമുള്ള ലോകം..അവൾക്ക് നിറങ്ങൾ പുതുതായിരുന്നു...കഴിഞ്ഞ 18 വർഷമായ് അവളുടെ നിറം കറുപ്പായിരുന്നു..നീ ലോകം കറുത്തതാണെന്ന തെറ്റിദ്ധാരണ മാറി..കറുപ്പ് അവളുടെ ലോകം മാത്രമാണെന്നറിഞ്ഞത് കൂട്ടുകാരികൾ നിറങ്ങളെ പറ്റി പറയുമ്പോഴായിരുന്നു.അന്നു മുതൽ ജീവിച്ചതുതന്നെ ഈ ദിനത്തിനു വേണ്ടിയായിരുന്നു...
ചലികുന്ന ലോകം വേലുത്തതും ഇരുണ്ടതുമായ മനുഷ്യർ..അവൾ അമ്മയെ കണ്ടു..സുന്ദരി തന്നെയായിരുന്നു..അച്ഛ്നെ കണ്ടു.....വെളിച്ചം പകർന്ന ഡോക്ടറെ കണ്ടു.. അവിടെയുള്ള രോഗികളേ,വെളിച്ചം കാത്തു കിടക്കുന്ന കാഴ്ച്ചയില്ലത്തവരെ...ഓപ്പറേഷൻ കഴിഞ്ഞ് കണ്ണുതുറക്കുന്നവരെ,,എന്നന്നേക്കുമായ് കണ്ണടച്ചവരെ..    അങ്ങനെ കാണില്ല എന്നു വിചാരിച്ച പലതും കണ്ടു.. വെള്ള പുതച്ച ശരീരങ്ങളിലൊന്നു നിലവിളികളോടെ ഏറ്റുവാങ്ങിയത് അവളുടെ മാതാപിതാകളായിരുന്നു..മുഖത്തെ വെള്ളമാറ്റിയപ്പോൽ ഇതുവരെ കണ്ടിട്ടില്ലാത്ത സ്വന്തം മുഖം...
നിറങ്ങൾ ഈ ജന്മത്തിൽ അവൾക്ക് വിധിക്കപെട്ടവ ആയിരുന്നില്ല..കൂടെ ഒരു വീടും ഇരുട്ടിലായിരിക്കുന്നു

അയാൾ


ചങ്ങലയില്ലാതെ ചങ്ങലയ്കിട്ട ഭ്രാന്തനെപ്പോലെ,വിലങ്ങില്ലാതെ കെട്ടിയിറ്റ കുറ്റവാളിയെ പോലെ അയാൾ വളരെ നാൾ അവിടെ കഴിഞ്ഞു...എന്തൊക്കെയോ പിറുപിറുത്തു കൊണ്ടേ ഇരുന്നു. ആ കണ്ണുകൾ ചുവന്നിരുന്നു..ആ കൈകൾ എന്നും വിറയ്ക്കുന്നുണ്ടായിരുന്നു.അയാൾ എന്തിനോ വേണ്ടി തിരഞ്ഞുകൊണ്ടേ ഇരുന്നു.. മുന്നിൽ കണ്ട സാധനങ്ങളെല്ലാം തട്ടി തെറിപിച്ചും,കണ്ടവരെ ചീത്ത വിളിച്ചും ദിവസ്സങ്ങൾ തള്ളി നീക്കി...പിറുപിറുക്കലുകളുടെ ശബ്ധം കൂടി വന്നു..വാക്കുകളുടെ മൂർച്ചയും..പിന്നെ ശബ്ധം കുറഞ്ഞു തുടങ്ങി..വാക്കുകൾ കെൾക്കാൻ സുഖമുള്ളതായ് തുടങ്ങി..പതിയെ പതിയെ വിറ പൂർണമായ് നിന്ന്,അയാൾ ഒരു സാധാരണ മനുഷ്യനായ് തീർന്നു..ഇനി ഒരിക്കലും തിരിച്ചാ പടി ചവിട്ടേണ്ടി വരുത്തില്ല എന്ന വാക്കും തന്നു...
പിന്നീടാ മനുഷ്യനെ വീണ്ടും കണ്ടു..നീണ്ടു നിവർന്നു,നിറഞ്ഞു നിവർന്ന്ള്ള ഒരു ക്യൂവിൽ .....വായിൽ നിന്നും വിഷം ചീറ്റികൊണ്ട്....

Sunday, August 11, 2013

മുത്തശ്ശി


മുത്തശ്ശി ഉമ്മറത്ത് കുഞ്ചൂനെയും കാത്ത് ഏറെ വൈകുവോളം ഇരുന്നു “എന്തേ ഇത്ര വൈകാൻ..ഇത്ര നാളായിട്ടും ഇതു പതിവില്ലല്ലോ... ” വിളക്കുവച്ചപ്പോൾ നാമം ജപിച്ചുകൊണ്ട് അകത്തേക്കു പോയി....
അകത്ത്‌ അവന്റെ ഷർട്ടുകൾ തൂക്കിയിടാറുള്ള ഇടം കണ്ടപ്പോഴാണു അവൻ പറയാറുള്ളതു ഓർമ്മവന്നത് “എന്നെ ഈടെ ആകീട്ട് പോക്വോ കുഞ്ചൂ നീ”
“ പിന്നില്ലാതെ ഞാൻ പടിക്കാൻ പോകാൻ എളുപ്പത്തിനല്ലെ ഇവിടെ നിക്കണെ? എല്ലാം കഴിഞ്ഞാൽ ഞാൻ എന്റെ വീട്ടിൽ പോകും... പേടിക്കെണ്ട...എന്നിട്ടൊരു ജോലിയൊക്കെ കിട്ടീട്ട് മുത്തശ്ശീനെ കൂട്ടാൻ വരും“
ഇന്നലെ രാത്രി ഉരങ്ങുമ്പോൾ അവൻ ചെന്നു മുത്തശ്ശിക്ക് നെറ്റിയിലൊരു ഉമ്മ കൊടുത്തിരുന്നു...ആ കണ്മുന്നിൽ വളർന്ന കുട്ടൻ..തന്നെക്കാൾ മുതിർന്നതു കണ്ട് ആ കണ്ണുകൾ നിറഞ്ഞിരുന്നു...യാത്രയാക്കൻ മുത്തശ്ശി ഉമ്മറത്തു ചെന്നില്ല...അവനില്ലാത്ത വീട്..അത് ചിന്തിക്കൻ പോലും കഴിഞ്ഞില്ല..മക്കൾ വളരുന്നത് ആർക്കും ഇഷ്ടമാവില്ല.അവരുടെ മാരത്തുനിന്നകന്നു കൈകളിലേക്കും..കൈകളിൽനിന്നകന്നു വിരൽ തുമ്പിലേക്കും..പിന്നേ......ദൂരെ...
എത്ര വർഷമായ് മാതാപിതാകളിൽ നിന്നു ദൂരെ മുത്തശ്ശിക്കടുത്ത് നില്കുന്നു.. ഇനിയൊന്നു കാണാൻ..................
ഉറങ്ങാൻ കിടന്നപ്പോൾ ഉള്ളിൽ നിറയെ അവനായിരുന്നു..അച്ഛന്റെ കൈപിടിച്ച് കയറി വരാറുള്ളതും..ഒരിക്കൽ വലിയ ഒരു ബാഗുമായ് വന്ന്”ഞാനിനി ഇവിടെയാ“ എന്നു പറഞ്ഞതും..അവന്റെ കുസൃതിനിറഞ്ഞ വർത്തമാനങ്ങളും..കുരുത്തകേടുകളും ഉച്ചത്തിലുള്ള പൊട്ടിച്ചിരികളും..കളിയാക്കലുകളും..മാറി മാറി വന്നു...ഉറക്കത്തിൽ അവൻ തന്നെ കെട്ടിപിടിച്ചിരിക്കുന്നതായ് തോന്നി..അതൊരിക്കലും അവൻ അല്ലെന്ന ഉറപുണ്ടായിട്ടും........





തെന്നൽ


ഒരു തെന്നലായ്
ഒഴുകി നീന്തിയ കാലം..
പച്ചിലയായ് പറന്നതും
ചില്ലയായ് ചെരിഞ്ഞും മറിഞ്ഞും..
പൂവായ് ആടിയുലഞ്ഞും
ആ കാതുകളെ ഇക്കിളികൂട്ടിയും..
മേഘങ്ങൾ വഹിച്ചൊടുവിൽ
മഴ പിണങ്ങി പെയ്തതും..
മറന്നിട്ടുമെന്തിനോ.....

പിന്നെയൊരു വേനലിലാ ഇല
-യിലെ ജലമൂറ്റി കുടിച്ചൊരു
 പ്രേതമായ് ചുഴറ്റി നടന്നതും..
ഒരന്ധകന്റെ വേഷം ധരിച്ചുകൊണ്ട്
ചില്ലകളെ നിലം പതിപ്പിച്ചതും..
ഭ്രാന്തമായ് ആടിയുലഞ്ഞ്
പൂക്കളെ പിഴുതെറിഞ്ഞതും
മേഘങ്ങളെ സൂര്യന്‌ ഉട്ടികൊടുത്തതും..
എല്ലാം കണ്ടാ കാതുകൾ
 മുന്നിൽ കൊട്ടിയടയ്ക്കപെട്ടതും
ഒർക്കാതെ വയ്യ!!!

ഇന്നുചെന്നു തഴുകാൻ
ഇലകളില്ല..
താളത്തിൽ നൃത്തം
ചവിട്ടും ചില്ലകളെവിടെ?
ആടിയുലയും പൂക്കളെവിടെ?
ഇക്കിളിയക്കാൻ.............
മേഘങ്ങൾ ഇരുണ്ടിരിപ്പു..
ഒന്നു പിണങ്ങാൻ പോലുമിണങ്ങാതെ!!

കാലമേ..ഇനി ഭാക്കി..
ഓർമ്മകൾ മാത്രം..
മറന്നിട്ടും മായാതെ..
പിണക്കരുതെന്നിലെ ഭൂതകാലത്തെ

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...