Monday, August 27, 2012

മാവേലി നാട് വാണ കാലം 
മാനുഷ്യരെല്ലരും ഒന്ന് പോലെ 
അധികാരമോഹികള്‍  വാഴും കാലം 
ദരിദ്രരെല്ലാരും  ഒന്ന് പോലെ 
(കാരുണ്യാ ബംബരടിക്കും വരെ )
അയല്‍ സംസ്ഥാന കാരുണ്യം ഇല്ലെങ്കില്‍
പൂക്കളമില്ല സദ്യയുമില്ല !!!
നാട്ടില്‍ പാടങ്ങള്‍ വരളുമ്പോള്‍
പച്ചകറി വില കുതിക്കുന്നു
നാടന്‍ പൂക്കളെ നോക്കാതെ പോകവേ തമിഴ് -
നാടിന്‍ പൂ വില മേല്പോട്ട് 
മേല്പോട്ട് -
കാണം വിറ്റിടും,പാഠം വിറ്റിടും
ഉണിനു തികഞ്ഞില്ല !!!!
ഓണം വന്നാലും ഉണ്ണി പിറന്നാലും
"കേരന് " അന്യന്റെ  "കഞ്ഞി 

Sunday, August 26, 2012


ഓണം
കൈ“വെട്ടി”കളിയുടെ ആരവതിൽ
വന്നെതിയിത തിരുവോണം
മുറ്റതു ചോര പൂക്കളമൊരുക്കി
“മാവേലിമാരെ” വരവേല്കാം
വീടുകളോരോന്നിളൊരോന്നിൽ
“സദാചാര വേടന്മാരെ” കയറ്റിയിറക്കാം
പേപ്പർവാഴ ഇലകളിൽ പാർട്ടി-
ഭേദ സദ്യ വിളംബി
“വെള്ളം കളിയുടെ” ആർപ്പുമുഴങ്ങി
പുലികളും പോലീസ്സും തോക്കുകളും
കാണികളെയാവെശ ഭരിതരാക്കി

ഇതുകണ്ടു മലയാളം തെങ്ങിയപോൾ
അതിനെ മാലോകർ“ ഓണപ്പാട്ടെന്ന്” വിളിചു

Monday, August 20, 2012


പുഴ                           

നിറഞ്ഞും കവിഞ്ഞും 
ഒഴുകുന്ന പുഴ,
യാത്രയ്ക്കിടയിലെവിടെയോ
വറ്റി വരളുന്നു..
കളകളങ്ങൾക്കു പകരം
രോദനം മാത്രം..
വിഗ്നങ്ങളെ മറികടന്നും
കടലിനോടു ചേരാനാവാതെ
നിരപ്പുകളിൽ ബന്ദിതരാകുന്നു 

Tuesday, August 14, 2012

  സ്നേഹം                                                                                                                                                                      അമ്മതൻ മുലപ്പാൽ
അമൃതാക്കും വികാരം
അച്ഛ്ന്റെ ശകാരം
വത്സല്യമാകും
കുഞ്ഞിന്റെ പുഞ്ചിരിയിൽ
കളങ്കമില്ലാതെ
മായങ്ങളോടെ അന്യന്റെ
മനസ്സിലും..
ഇരുട്ടിൽ തെളിയുന്ന വെട്ടമായ്
തനിച്ചാകുന്നവന്നു കൂട്ടായ്
ക്ഷണികമീ ലോകത്തു
ശാശ്വതമായ് സ്നേഹം.....



മറവി

                                                                                                                                                                                                 മറവി അനുഗ്രഹം!!!
മറക്കാൻ മറക്കും മുതൽ
മരണം മറക്കും വരെ.
മറവി ഭയാനകം!!!
ജീവിക്കാൻ മറക്കുമ്പോൾ.
മറവി മരണമാകുന്നു!!!
ജീവിച്ചതെങ്ങിനെയെന്നു മറന്നാൽ
എങ്ങിനെ മരിക്കുമെന്നോർക്കാൻ മറന്നാൽ...
മറവി ശാന്തം......മരണവും!!!!


വേർപ്പാട്‌

വേർപ്പാട്‌ വേദനയാകുമ്പോൾ
വിരഹം ഓർമ്മകളേകുന്നു
ഓർമ്മകൾ സ്വപ്നങ്ങളെ
തിരികേ വിളികുന്നു...
സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ
കണ്ണീരും കരുത്തേകുന്നു...
കരുത്തു ലക്ഷ്യത്തെ അടുപ്പികും
ലക്ഷ്യം-സുഖം...ശാന്തം...
പക്ഷെ വേർപ്പാടോ???



പ്രണയിക്കുന്ന
സുഹൃത്തിനെക്കാൾ നല്ലതു
വെറുക്കുന്ന ശത്രുവാണോ?
..............................................
എങ്കിൽ..
കോളേജുകലിലെ തണലുകൾ
എന്നേ ശൂന്യമായേനെ



കളിവഞ്ചി

ഈ കളിവഞ്ചി നീങ്ങുന്നു
ദിക്കറിയാതെ..ദിശയറിയാതെ
തുടർന്നതെവിടെ നിന്നെന്നോ
ഒടുങ്ങാൻ പൂകുന്നു എങ്ങെന്നൊ
അറിയാതെ...
കാറ്റിന്റെ ഗതിയിൽ നീങ്ങുമ്പോഴും
ഓർക്കുന്നു....
പിറകിലെവിടെയോ
ഒരു സ്വപ്നമുണ്ടായിരുന്നു
കൊതിക്കുന്നു....
ചേർന്നലിയേണ്ടൊരാഴ കടൽ
ആ സ്വപ്നമായിരുന്നെങ്കിൽ



മതസൗഹാർദം
                                                                                                                                                                                     ഹരിജനെ ഹൈന്ദവൻ തല്ലുന്നു
അവനെ കൊല്ലൻ കത്തിയുമായ്
ഒരു നസ്രാണി..
മൂവർക്കും നേരെ തോക്കുമായ്
ഒരു ഇസ്സ്ലാമും
അവർക്കു നടുവിൽ വീണൊരു
പണപൊതി അവർ മൂന്നായ് പകുതു
ആഹാ!!മത സൗഹൃദം..
ഐക്യമത്യം...
അവിടെയും ‘ഐത്തം’ മുഖ്യം..



ഒറ്റയ്ക്കാവുന്ന സുഖം
ഒരുമിച്ചിരിക്കുന്നതിനില്ല
ഒട്ടയ്ക്കായവനു ഒരു സ്വപ്നമുണ്ടു
ഒരു കൂട്ടിനായുള്ള പ്രതീക്ഷയുണ്ടു
പക്ഷെ ഒന്നിച്ചിരിപ്പവർക്കു
ഒരു ഭയമാണു...
“ഇനി എത്രനാൾ ഇങ്ങനെ??”


ഞാൻ

                                                                                                                                                                                                 ഞാനെന്ന തോന്നൽ
ആപത്താണോ?
എങ്കിലീ ലോകമിന്ന്‌
എത്ര നൂറ്റണ്ടുകൾക്ക
-പ്പുറം ഇരുന്നേനെ??


കരട്‌

                                                                                                                                                                              കണ്ണിൽ നിന്നുതിരുന്ന
കണ്ണുനീരെല്ലാം
“കരട്‌ പോയതിനാലാ”
-ണെങ്കിൽ..
ഞാനിന്നെത്ര കണ്ണിലെ
കരടാണു???


കളകളം

                                                                                                                                                                 കളകളം കൂട്ടുന്ന
ഓരോ കുരുവികൾക്കും
പങ്കു വെക്കാനൊരു
കണ്ണുനീരുണ്ട്
പറയാൻ..മൗനതിന്റെ
കഥയും......


കുരുക്ക്‌

                                                                                                                                                                         അറിയും തോറും അഴിയുകയും
അഴിയും തോറും മുറുകുകയും
ചെയ്യുന്നൊരൂരാക്കുരുക്കീ ജീവിതം
അടുക്കുമ്പൊൾ അകലെ മറയും
സൂര്യനായ് സ്വപ്നങ്ങളും.
കണ്ടിട്ടും കാണാനാവാത്ത
മരീചികയായ് മോഹങ്ങളും...
സ്നേഹകടലിൽ തുഴഞ്ഞു ചെല്ലാൻ
പങ്കായമില്ലാതെ തീരത്തു
പകച്ചു നില്കും വഞ്ചിയായ്
ആത്മാവും....
ജീവിതം അതാണു...
വേണ്ടാത്ത നേരം
  വേണ്ടുവോളം തരും
വെണ്ടുന്ന നേരം
   വേണ്ടാത്തതും തരും

Thursday, August 2, 2012

വീഴ്ച

                                                                                                                                                                                            അവന്റെ കാൽ തട്ടി 
അവൾ വീണു.
അവൾടെ കൈ തട്ടിയൊരു
ചട്ടി വീണു.
ചട്ടിയുടെ അറ്റം തട്ടി
പാൽ പാത്രം നിലതു വീണു
പാൽ മുഴുവൻ നഷ്ടമായ്
പാല്ക്കാരൻ തലകറങ്ങി വീണു.....
കണ്ടു നിന്നവരുടെ ‘കണ്ണുതട്ടി’
അവനും........................


 കൂട്ട്

                                                                                                                                                                                             ഒരിക്കലൊരു കൂട്ടുണ്ടായിരുന്നു
ആ കൂട്ടിനു മറ്റൊരു കൂട്ട്
കിട്ടിയപ്പോൾ....
“കൂട്ടില്ലെ”ന്നും പറഞ്ഞ്‌
എൻ കൂടെ നിന്നകന്നു.....

സുര്യന്‍
                                                                                                                                                                               താരങ്ങൾ നിറഞ്ഞൊരാകാശം
പൊടുന്നനെ ശുന്യമാകുന്നു...
സൂര്യൻ ഉദിച്ചങ്ങുയരുമ്പോഴേക്കും
വിഷദ സൂര്യനെ മെഘങ്ങൾ മറച്ചു...
അവ മഴയായ് പെയ്തിറങ്ങിയപ്പൊൾ
തീർതും ഏകാന്തം...
മിന്നിമിന്നി നഷത്രങ്ങൾ
എത്തുമ്പോഴേക്കും..
അവൻ ആഴകടലിൽ വീണിരിക്കും....

മനുഷ്യന്‍
                                                                                                                                                                                                    ചിതറി വീണ ശിരസ്സുകൾ മുന്നിൽ
വാർന്നൊഴ്കുന്ന രക്ത പുഴ
കത്തി തീർന്നു ചാരമായ് മാറിയ
ആകാശഗോപുരങ്ങൾ
തീവ്രവാദമായുധമായ് ഏന്തി...
മരണതിൻ ചൂളാം വിളികളുമായ് മതഭ്രാന്തന്മാർ
കൊല്ലുന്നു ഒരുവനായ് ഒരായിരത്തെ
നശിപ്പികുന്നു വെറും ഒരായിരത്തിനായ്
ഒരു രാജ്യത്തെ

ചുവപ്പ്
                                                                                                                                                                               പ്രണയതിന്റെ നിറം ചുവപ്പാണോ?
അതായിരിക്കും ഞാൻ കണ്ട റോസ്സാപൂ
അവന്റെ മിഴികൾക്കു മുൻപിൽ
പൊഴിഞ്ഞു വീണതു...
പക്ഷെ അതിന്റെ മുള്ളു കൊണ്ട്
അവന്റെ കൈമുറിഞ്ഞപ്പോൾ...
അതിൽ നിന്നൊലിചത് ചുവപ്പായിരുന്നു

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...