Saturday, August 2, 2014

റോമിയോ ജൂലിയറ്റ്
നൂലില്ലാ പട്ടങ്ങൾ പോലെ അവർ നഗരങ്ങളിലും ഗ്രാമങ്ങളിലും പാറി പറന്നു നടന്നു,രാവെന്നോ പകലെന്നോ ഇല്ലാതെ.റോമിയോ ജൂലിയറ്റ് എന്നവരെ കൂട്ടുകാർ പറയാറുണ്ട്.കൌതുകമുള്ളതിന്റെ പിറകെ പോകുന്നത് അവൾക്ക് പതിവാണു.അവനുമായ് വഴക്ക് കൂടാറും അതിനാണു.
ആ വടിയോട് കൌതുകം തോന്നിയാണു പോയത്..അതൊരു കെണിയാണെന്ന് അറിയാതെ. അവന്റെ കണ്മുന്നിൽ വച്ച് ആ കഴുകന്മാർ അവളെ വലിച്ചഴിച്ച് കൊണ്ട് പോകുമ്പോൾ ഒന്നും ചെയ്യാനാവാതെ അവൻ നിന്നു...ആ വണ്ടിക്കു പിറകേ കുറേ ഓടി...തളർന്നു വീണു. വൈകുന്നേരമായപ്പോൾ അവന്റെ മുന്നിൽ അതേ വണ്ടി വന്നു നിന്നു..അതിൽ നിന്ന് ആരോ അവളെ വലിച്ച് പുറതേക്ക് ഇട്ടു...എല്ലാം നഷ്ട്ടപെട്ടവളെ പോലെ അവൾ അവന്നു മുന്നിൽ തേങ്ങി കരഞ്ഞു.അവളുടെ ദേഹത്തെ മുറിവുകൾ അവൻ കണ്ണീർ കണ്ട് കഴുകി..സായാഹ്ന പത്രൻങ്ങളിൽ  വാർത്തയായ് അവരും നിറഞ്ഞുനിന്നു..“തെരിവു നായ്ക്കൾ പെരുകുന്നത് തടയാൻ അവയിൽ വന്ധ്യതാ ശസ്ത്രക്രിയ പ്രയോഗിച്ചതിനു ശേഷം അവയെ തെരുവിലേക്ക് തിരികെ വിട്ടു”“ നിറഞു എന്നല്ല...ഒരു അച്ഛ്ന്റെയും അമ്മയുടെയുമായ അവരുടെ നൊമ്പരം വെറുമൊരു വാർത്ത മാത്രമായ് ഒതുങ്ങി...

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...