Saturday, July 30, 2016

1.പുതിയൊരെന്നെ വരയ്ക്കാൻ
മുറിവുകൾക്കിപ്പൊഴും
കഴിഞ്ഞിട്ടില്ല..
എന്ന് മാഞ്ഞുപോയ ഞാൻ..

2.അക്ഷരങ്ങളുടെ അടിയൊഴുക്കെവിടെ
നിലച്ചുപ്പോയ്..
ദൂരെയെങ്ങോ ഒരു
കടലുണ്ട് കാത്തിരികുന്നു..
എന്ത് പറയും ഞാൻ
ഉൾകടലിനോട്..

3. ഒടിഞ്ഞു വീണത്
വിശ്വാസത്തിന്റെ
വൃക്ഷമാണ്...
കൊടും വേനലിന്റെ
ചൂടാണിന്നെനിക്കിഷ്ട്ടം..

4.മഴ പെയ്തിറങ്ങിയത്
തനിക്കായ് അല്ലെന്നറിഞ്ഞും
ചിറകടിച്ചേങ്ങി കരഞ്ഞില്ല
വേഴാമ്പൽ..
വേനലിൽ ചിറകുയർത്തി പറന്നു..
മഴയെ ഓർത്തോർത്തുയർന്ന്
പറന്നു..

No comments:

Post a Comment

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...